Saturday, January 11, 2014

Live Telecast

Today at 11  AM Actor Suresh Gopi inaugurate "hair cut strike" in front of secretariat to collect money by exporting hair to fetch 1414 crore for the Govt of Kerala to build the Vizhinjam Motherport in Public Sector and to cancel 4000 crore PPP tender.
Live Telecast 10.30 AM onwards at http://soldieraaptvm.blogspot.in/p/blog-page.html

Thursday, January 9, 2014

മുടിമുറിക്കല്‍ സമരം സുരേഷ്‌ ഗോപി ഉല്‍ഘാടനം ചെയ്യുന്നു

വിഴിഞ്ഞത്തിഌ വേണ്ടി തല മൊട്ടയടിക്കുന്നു, നിരാഹാരമിരിക്കുന്നു. വിഴിഞ്ഞത്തെ സംബന്ധിച്ച്‌ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടത്തില്‍ കൂടി നമ്മള്‍ കടന്നു പോവുകയാണ്‌. ഇക്കഴിഞ്ഞ ഡിസംബര്‍ 4-ാം തീയതി 5250 കോടി രൂപയുടെ രണ്ടു ടെന്‍ഡറുകളാണ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്‌. 4-ാം തീയതി തന്നെ വിമാക്ക്‌ ടെന്‍ഡറിലെ ഗുരുതരമായ ഈ വീഴ്‌ച ചൂണ്ടിക്കാട്ടി. തുടര്‍ന്നു വിവിധ തരത്തിലുള്ള ശക്തമായ പ്രചരണ പരിപാടികള്‍ അഴിച്ചു വിട്ടു. സര്‍ക്കാരുകളുടെ അശ്രദ്ധയ താല്‍പര്യക്കുറവും കാരണം നമുക്ക്‌ നാലു കരാറുകള്‍ പാഴായി, 23 വര്‍ഷങ്ങളും നഷ്ടപ്പെട്ടു. സ്വകാര്യ നിക്ഷേപകരെ ആശ്രയിച്ചതു കാരണമാണ്‌ പ്രധാനമായും ഈ വീഴ്‌ചയും നഷ്ടവും സംഭവിച്ചത്‌. നാലു കരാറുകളില്‍ നിന്നും ഇപ്പോഴത്തെ സര്‍ക്കാര്‍ യാതൊന്നും പഠിച്ചില്ലായെന്നതിന്റെ തെളിവാണ്‌ 5250 കോടിയുടെ ഊതി വീര്‍പ്പിച്ച ടെന്‍ഡര്‍. അതില്‍ തന്നെ 4000 കോടി നിക്ഷേപിക്കേണ്ടത്‌ സ്വകാര്യ സ്ഥാപനവും! പരാജയപ്പെട്ട ഏറ്റവും ഒടുവിലത്തെ ടെന്‍ഡറില്‍ സ്വകാര്യ വ്യക്തി നിക്ഷേപിക്കേണ്ടിയിരുന്നത്‌ 970 കോടി രൂപയായിരുന്നു. ഇത്രയും തുക നിക്ഷേപിക്കാന്‍ വെല്‍സ്‌പണ്‍ കണ്‍സോര്‍ഷ്യം വിസമ്മതിച്ചപ്പോള്‍ നമുക്ക്‌ വിലപ്പെട്ട മൂന്നു വര്‍ഷം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. കേവലം 970 കോടി നിക്ഷേപിക്കാന്‍ ആളില്ലാത്ത കാലത്താണ് ഇപ്പോള്‍ 4000 കോടി (പുറമേ 1250 കോടി സര്‍ക്കാര്‍ നിക്ഷേപം) ആരോ നിക്ഷേപിക്കുമെന്ന്‌ പറഞ്ഞ്‌ സര്‍ക്കാര്‍ ദിവസങ്ങളും മാസങ്ങളും പാഴാക്കിക്കൊണ്ടിരിക്കുന്നത്‌. ഈ 5250 കോടി ഒരു കള്ളക്കണക്കാണെന്ന്‌ കഴിഞ്ഞ ഒരു മാസക്കാലം വിമാക്ക്‌ പലയിടങ്ങളിലായി പ്രചരിപ്പിച്ചു. മുഖ്യമന്ത്രിയേയും, ആഭ്യന്തര മന്ത്രിയേയും, പ്രതിപക്ഷ ഭരണപക്ഷ എം എല്‍ എ മാരേയും സാംസ്‌ക്കാരിക പ്രവര്‍ത്തകരേയും വിദ്യാര്‍ത്ഥികളേയും ധരിപ്പിച്ചു. ഒടുവില്‍ സര്‍ക്കാരിന്റെ കള്ളി പുറത്തായി. ഒരു മാസം കഴിഞ്ഞ്‌ 6.1.14 ല്‍ വകുപ്പ്‌ മന്ത്രി നിയമസഭയില്‍ ടെന്‍ഡര്‍ തുക 3640 കോടിയാണെന്ന്‌ തിരുത്തി പറഞ്ഞു! ഒറ്റ മാസം കൊണ്ട്‌ സര്‍ക്കാര്‍ 1610 കോടി വിഴുങ്ങി!! ഇതുപോലെയൊക്കെയാണ്‌ നമ്മള്‍ കഴിഞ്ഞ 23 കൊല്ലക്കാലവും കബളിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്‌. 5250 കോടിയെന്ന നിക്ഷേപകരെ പേടിപ്പെടുത്തുന്ന ഒരപകടത്തില്‍ നിന്ന്‌ തല്‍ക്കാലം നമ്മള്‍ രക്ഷപ്പെട്ടെങ്കിലും ടെന്‍ഡറില്‍ ഇനിയും അപകടങ്ങള്‍ ബാക്കി നില്‍ക്കുന്നു. അതില്‍ പ്രധാനമായ ഒന്ന്‌ വിഴിഞ്ഞം പദ്ധതി നിര്‍മ്മാണം പൂര്‍ണ്ണമായുംസര്‍ക്കാര്‍ ഉടമസ്ഥതയില്‍ മാറ്റുക എന്നതാണ്‌. കാരണം പദ്ധതിയെ എതിര്‍ക്കുന്ന സമീപരാജ്യങ്ങളിലെ പോര്‍ട്ടുകളുടെ ബിനാമി കമ്പനികളോ, ഏജന്റുമാരോ വിഴിഞ്ഞം ടെന്‍ഡറില്‍ പങ്കെടുത്ത്‌ നിയമ പ്രശ്‌നങ്ങളിലൂടെ പദ്ധതി നീട്ടിയ മുന്‍ അഌഭവം ഇനിയും ആവര്‍ത്തിക്കും. അതൊഴിവാക്കാന്‍ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനവും പൊതു മേഖലയിലാക്കണം. ടെര്‍മിനല്‍ ഓപ്പറേഷഌ വേണ്ടി മാത്രം സ്വകാര്യ പങ്കാളിയെ കണ്ടെത്തണം. ഇത്തരത്തില്‍ 3610 കോടിയുടെതായി ടെന്‍ഡര്‍ ഉടച്ചു വാര്‍ക്കണം. 3610 കോടിയില്‍ ഇപ്പോള്‍ സര്‍ക്കാര്‍ 1250 കോടി മുടക്കാമെന്നു സമ്മതിച്ചിട്ടുണ്ട്. സ്വകാര്യ പങ്കാളിത്തം 976 കോടിയായി നിജപ്പെടുത്തിയാല്‍ സര്‍ക്കാരിന്‌ ഇനിയും കണ്ടെത്തേണ്ടത്‌ 1414 കോടി രൂപയാണ്‌. ഇ ത്രയും തുക കണ്ടെത്താന്‍ സര്‍ക്കാരിഌ മുമ്പില്‍ പല മാര്‍ഗ്ഗങ്ങള്‍ ഞങ്ങള്‍ ചൂണ്ടിക്കാട്ടി. (1)സംസ്ഥാനത്തെ ബാങ്കുകളില്‍ 2,33,000 കോടി രൂപ നിക്ഷേപമായി കിടപ്പുണ്ട്‌. എസ്‌.ബി.ടി വിഴിഞ്ഞത്തിഌ വേണ്ടി പണം മുടക്കാമെന്ന്‌ സമ്മതിച്ചു കഴിഞ്ഞു. (2) ഇക്കഴിഞ്ഞ സെപ്‌റ്റംബറില്‍ വരെ ഏകദേശം 80,000 കോടി രൂപയാണ്‌ വിദേശമലയാളികള്‍ നാട്ടിലേക്കയച്ചത്‌.(3).കൊച്ചി മെട്രാ മാതൃകയില്‍ പെട്രാള്‍ സെസ്സ്‌ ഏര്‍പ്പെടുത്തുക (4) ഭൂ രജിസ്‌ട്രേഷനില്‍ ഇന്‍ഫ്രാസ്‌ട്രക്‌ടര്‍ സര്‍ചാര്‍ജ്ജ്‌ ഏര്‍പ്പെടുത്തുക. (5)വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നുള്ള നിക്ഷേപം. മേല്‍പ്പറഞ്ഞ മാര്‍ഗ്ഗങ്ങളില്‍ ഒന്നിലും സര്‍ക്കാരിഌ താല്‌പര്യമില്ലെങ്കില്‍ മറ്റൊരു മാര്‍ഗ്ഗം ആന്ധ്രാപ്രദേശ്‌ സര്‍ക്കാര്‍ നമുക്ക്‌ പറഞ്ഞു തരുന്നുണ്ട്‌. കഴിഞ്ഞ വര്‍ഷം അവിടെ ശേഖരിച്ച മുടി കയറ്റുമതി ചെയ്‌ത്‌ ആന്ധ്രാ സര്‍ക്കാര്‍ 1500 കോടി രൂപ നേടി. അതുപോലെ കേരള സര്‍ക്കാരിന്‌ നിവൃത്തിയില്ലെങ്കില്‍ കേരളീയരുടെ തല മൊട്ടയടിച്ചെങ്കിലും വിഴിഞ്ഞത്തിഌ വേണ്ട 1414 കോടി രൂപ കണ്ടെത്തണം. അതിഌ വേണ്ടി നൂറുകണക്കിനാളുകള്‍ ജഌവരി 12-ാം തീയതി ഞായറാഴ്‌ച 11 മണിക്ക്‌ സെക്രട്ടറിയേറ്റിഌ മുമ്പിലെത്തി മുടി മൊട്ടയടിക്കുന്നു! സൃഷ്ടിപരമായ ഈ രാജ്യസേവന പരിപാടി സുരേഷ്‌ ഗോപി ഉല്‍ഘാടനം ചെയ്യുന്നു. മുടി മുറിക്കല്‍ സമരത്തിലൂടെയും സര്‍ക്കാര്‍ വഴങ്ങുന്നില്ലെങ്കില്‍ ജഌവരി 19-ാംതീയതി മുതല്‍ അനിശ്ചിത കാല നിരാഹാര സമരം തുടങ്ങാന്‍ വിമാക്ക്‌ തീരുമാനിച്ചിരിക്കുന്ന വിവരവും പ്രിയപ്പെട്ട നാട്ടുകാരെ അറിയിക്കട്ടെ. വിഴിഞ്ഞം പദ്ധതി സര്‍ക്കാര്‍ ഉത്തരവ്‌ G.O (MS) No. 69/2013 F&PD dt. 29.11.2013  ലെ മോ-ഡല്‍ -1 പ്രകാരം നടപ്പിലാക്കുക. ഈ രണ്ടാം സ്വാതന്ത്ര്യ സമരത്തിന്‌ എല്ലാ പിന്തുണയും നല്‍കണമെന്നഭ്യര്‍ത്ഥിക്കുന്നു.
ഏലിയാസ്‌ ജോണ്‍ പ്രാഫ.ബി.ജയചന്ദ്രന്‍ വില്‍ഫ്രഡ്‌കുലാസ്‌ പ്രസിഡന്റ്‌ കാമ്പയിന്‍ കമ്മിറ്റി കണ്‍വീനര്‍ സെക്രട്ടറി

Tuesday, January 7, 2014

സുപ്രീം കോടതി ബഞ്ച് അഥവാ 216 ല്‍ കപ്പലടുക്കാന്‍ വിഴിഞ്ഞം പൊതുമേഖലയാക്കുക


വിഴിഞ്ഞം നാള്‍വഴി
  • 1991-1996 ല്‍ കെ. കരുണാകരന്‍ - എ.കെ.ആന്റണി മന്ത്രിസഭ കുമാര്‍ എനര്‍ജി കോര്‍പ്പറേഷനുമായി ചര്‍ച്ച നടത്തി.
  • 1996-2001 ല്‍ ഇ.കെ.നയനാര്‍ മന്ത്രിസഭ കാര്യമായ പ്രവര്‍ത്തനം നടത്തിയില്ല.
  • 2001-2006 എ.കെ.ആന്റണി - ഉമ്മന്‍ചാണ്ടി മന്ത്രിസഭ സൂം ഡവലപ്പേഴ്സ് കണ്‍സാര്‍ഷ്യത്തിന് അനുമതി നല്‍കിയെങ്കിലും മുന്നോട്ട് പോയില്ല.
  • 2006-2011 ല്‍ വി.എസ്അച്ചുതാനന്ദന്‍ മന്തരിസഭ ലാന്‍കോ/വെല്‍സ്‌പണ്‍ കണ്‍സോര്‍ഷ്യത്തിന് അനുമതി നല്‍കിയെങ്കിലും മുന്നോട്ട് പോയില്ല.
  • ‍ 2011-2014 ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ പരിസ്ഥിതി അനുമതിശ്രമങ്ങള്‍ നടപ്പിലാക്കി.
ടെന്‍ഡറില്‍ പറയുന്ന മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ അത് തെരഞ്ഞെടുപ്പ് ജാലവിദ്യകള്‍ മാത്രമാണെന്ന് തിരിച്ചറിയുവാന്‍ പാഴൂര്‍ പടിപ്പുരവരെയൊന്നും പോകേണ്ട കാര്യമില്ല.
 
യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ മാറ്റ് കൂട്ടാന്‍ കഴിയുന്ന മാജിക് വിഴിഞ്ഞത്തിന്റെ ഗര്‍ഭഗൃഹത്തിലുണ്ട്. ഒരു വികസിതരാജ്യമാകണമെങ്കില്‍ കുറഞ്ഞത് പത്തു വര്‍ഷക്കാലത്തേയ്ക്ക് പന്ത്രണ്ട് ശതമാനം ആഭ്യന്തര വളര്‍ച്ചയുണ്ടാകണം. അതിന്
നിക്ഷേപനിരക്ക് നിലവിലുള്ള 28% ത്തില്‍നിന്ന് 36%മായി ഉയരണം. വിദേശനിക്ഷേപത്തിലൂടെ ഇത് സാധ്യമാവുന്നതാണ്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം ഓരോ വര്‍ഷവും 600 ബില്യണ്‍ ഡോളറിന്റെ വിദേശനിക്ഷേപം മൂന്നാം ലോക രാജ്യങ്ങളിലേയ്ക്ക് എത്തുന്നുണ്ട്. ഇതിന്റെ പത്ത് ശതമാനമെങ്കിലും (4 ലക്ഷംകോടിരൂപ) ഇന്ത്യയിലോട്ട് കൊണ്ടുവരുവാന്‍ കഴിയുന്നതാണ് വിഴിഞ്ഞം പദ്ധതി. കാരണം നമ്മുടെ പടിവാതില്‍ക്കല്‍ക്കൂടിയാണ് ലോകത്തിന്റെ 50% കണ്ടെയിനറും 66% എണ്ണയും കടന്നുപോകുന്നത്. ലോകത്തിന്റെ 40% ചരക്ക് കൈമാറ്റവും നമ്മുടെ സമുദ്രത്തിലുള്ള പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്ന നാളുകളാണ് ഇനിയുള്ളത്. ഇതിന്റെ ഏറിയ പങ്കും വിഴിഞ്ഞത്തോട്ടു കൊണ്ടുവരുവാന്‍ നമ്മള്‍ വിചാരിച്ചാല്‍ സാധിക്കും. അപ്പോള്‍ വിഴിഞ്ഞവും, തിരുവനന്തപുരവും, കേരളവും ഒരാഗോളനഗരമാകും. ആഗോളനഗരത്തിലെ ആഗോളതര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സുപ്രീം കോടതിക്കും, ലോക കോടതിക്കും മാത്രമെ കഴിയൂ. കടല്‍ വെടിവെയ്പ്പ് കേസെടുത്ത സുപ്രീം കോടതി വിഴിഞ്ഞത്തുകൂടുന്ന സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ ഒരു ബഞ്ച് സുപ്രീംകോടതിതന്നെ തിരുവനന്തപുരത്ത് നേരിട്ടനുവദിക്കും. സുപ്രീം കോടതിയും ലോകകോടതിയും വരുന്ന നഗരത്തില്‍ ഹൈക്കോടതി ബഞ്ച് വേണമോ എന്ന് ഹൈക്കോടതിതന്നെ ഇനി തീരുമാനിക്കട്ടെ. ഹൈക്കോടതി ബഞ്ച് നിഷേധിക്കപ്പെടുന്ന നഗരത്തില്‍ സുപ്രീം കോടതിയും ലോക കോടതിയും എത്താന്‍ ആദ്യം വേണ്ടത് വിഴിഞ്ഞം മതര്‍പോര്‍ട്ട് യാഥാര്‍ത്ഥ്യമാക്കുക എന്നുള്ളതാണ്. അതിനുവേണ്ടിയുള്ള അഭ്യര്‍ര്‍ത്ഥന നമുക്ക് മുഖ്യമന്ത്രിയോടുതന്നെ നേരിട്ട് നടത്താം.  അഞ്ച്രൂപ സ്റ്റാമ്പട്ടിച്ച് ഈ കത്ത് മുഖ്യമന്ത്രിക്ക് ഇന്നുതന്നെ അയക്കുക.
താഴെക്കാണുന്ന കത്ത് മുഖ്യമന്ത്രിക്കയക്കുക
ബഹുമാനപ്പെട്ട മുഖ്യമന്ത്രി
ഗവണ്മെന്റ് സെക്രട്ടറിയേറ്റ്
തിരുവനന്തപുരം 695001

ഇന്നത്തെ വിഴിഞ്ഞം ടെന്‍ഡറിന്റെ സാഹചര്യത്തില്‍ താഴെപ്പറയുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കണമെന്ന് അഭ്യര്‍ദ്ധിക്കുന്നു.
  1. സര്‍ക്കാര്‍ ഉത്തരവ് G.O (MS) No. 69/2013 F&PD dt. 29.11.2013 ലെ മോഡല്‍ നമ്പര്‍ 4 ന് പകരം മോഡല്‍ നമ്പര്‍ 1 പ്രകാരം പദ്ധതി നടപ്പിലാക്കുക.
  2. സംസ്ഥാനത്തിന്റെ ഇപിസി ടെന്‍ഡര്‍ 2664(1250+1414) കോടിയായി ഉയര്‍ത്തുക.
  3. 2464 കോടിയുടെ ധനാഗമ മാര്‍ഗങ്ങള്‍ പ്രഖ്യാപിക്കുക.
  4. പിപിപി ടെന്‍ഡര്‍ 977 കോടിയായി പുനക്രമീകരിക്കുക.
  5. കപ്പല്‍ അടുക്കുന്നതിന് കൌണ്ട്ഡൌണ്‍ പ്രഖ്യാപിക്കുക

തീയതി .....................................               ഒപ്പ്  ...........................................
ഉറക്കം നടിക്കുന്ന കേരള മുഖ്യമന്ത്രിയെ ഉണര്‍ത്തുവാന്‍ താഴെക്കാണുന്ന സമര പരിപാടിയില്‍ പങ്കെടുക്കുക. അഡ്വ. ഏലിയാസ് ജോണ്‍ അന്നേദിവസം തലമൊട്ടയടിച്ച് അനിശ്ചിതകാല ഉപവാസം തന്റെ ചില സഹ പ്രവര്‍ത്തകര്‍ക്കൊപ്പം ആരംഭിക്കുന്നു.

വിഴിഞ്ഞം മദര്‍പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വിഷന്‍ 2030 പൊളിച്ചെഴുതണം: വി മാക്ക്‌

സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ച വിഷന്‍ 2030 അപക്വവും ഒട്ടും ദീര്‍ഘ വീക്ഷണവുമില്ലാത്തതാണെന്നും അതുകൊണ്ട് തന്നെ അത്‌ പൊളിച്ചെഴുതണമെന്നും വിഴിഞ്ഞം മദര്‍പോര്‍ട്ട്‌ ആക്ഷന്‍ സമിതിയുടെ( വിമാക്ക്‌) പൊതുയോഗം ആവശ്യപ്പെട്ടു. നടപ്പാക്കാന്‍ പോകുന്ന വിഴിഞ്ഞം മദര്‍പോര്‍ട്ട്‌ പദ്ധതിയുടെ പശ്ചാത്തലത്തില്‍ വേണം വിഷന്‍ 2030 ന്‌ രൂപം കൊടുക്കേണ്ടത്‌. കാരണം ഈ പദ്ധതി സമൂഹത്തിന്റെ സര്‍വ്വ മേഖലകളിലും ഗുണപരമായ മാറ്റം വരുത്തും. എന്നാല്‍ വിഷന്‍ 2030 വിഴിഞ്ഞം പദ്ധതിയെ തമസ്ക്കരിക്കയാണ്‌ ചെയ്‌തത്‌. കൊച്ചിപോര്‍ട്ടില്‍ 2011-2012 ല്‍ കൈകാര്യം ചെയ്‌ത ചരക്കിന്റെ അടിസ്ഥാനത്തിലാണ്‌ കേരളത്തിന്റെ മൊത്തത്തിലുള്ള ഭാവി ചരക്കു കൈമാറ്റം വിഭാവന ചെയ്‌തിരിക്കുന്നത്‌. വര്‍ഷം കൊച്ചി മറ്റു പോര്‍ട്ടുകള്‍ ആകെ 2011-2012 2030-2031 18430810 ടണ്‍ 127480 ടണ്‍ 18558290 ടണ്‍ 33047400 ,, 215780 ,, 33263180 ,, (വിഷന്‍ 2030 പേജ്‌ നം.562) കൊച്ചിയുടെ പതിനായിരം ഇരട്ടിയിലധികം ചരക്ക്‌ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള 2030 ലും വിഴിഞ്ഞം പൂര്‍ത്തിയാവില്ലായെന്നാണ്‌ സര്‍ക്കാര്‍ ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നത്‌. വിഴിഞ്ഞം പൂര്‍ത്തിയാകുന്നതോടെ അടിസ്ഥാന മേഖലയായ കൃഷിയില്‍ പോലും ഗണ്യമായ മാറ്റം വരും. കയറ്റുമതി അടിസ്ഥാന കൃഷിയിലേക്ക്‌ പലരും മുതലിറക്കും. അതുപോലെ തന്നെ വ്യവസായ സേവന രംഗങ്ങളിലും കുതിച്ചു ചാട്ടമുണ്ടാകും.ഇന്നും പരിഗണിക്കാനോ പഠിക്കാനോ ശ്രമിക്കാത്തതാണ്‌ വിഷന്‍ രേഖയെന്ന്‌ യോഗം വിലയിരുത്തി. 2030 ല്‍ ലോക ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമതെത്തും. ലോകത്തിലെ ഏറ്റവും വലിയ വിപണി മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ കേരളം ഊന്നല്‍ നല്‍കേണ്ടത്‌. വിഴിഞ്ഞം ലോക വിപണിയുടെ വാതായനമാകും. കാരണം ലോക ജനസംഖ്യയുടെ 39% ജനങ്ങള്‍ (2.6 ബില്യണ്‍) അധിവസിക്കുന്നത്‌ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഓരങ്ങളിലാണ്‌. ലോകത്തിന്റെ 50% കണ്ടെയിനര്‍നീക്കവും ഇന്ത്യന്‍ സമുദ്രത്തിലാണ്‌ നടക്കുന്നത്‌. ലോകത്തിന്റെ മൊത്തം ചരക്കിന്റെ 30%വും കൈകാര്യം ചെയ്യുന്നത്‌ ഇവിടുത്തെ പോര്‍ട്ടുകളാണ്‌. 2030 ല്‍ ഇത്‌ 40%മായി വര്‍ദ്ധിക്കും. ലോകത്തിന്റെ 66% എണ്ണ നീക്കവും നടക്കുന്നത്‌ ഇതേ കടലില്‍ കൂടിയാണ്‌. ലോകത്തിന്റെ 55% എണ്ണയും 40% പ്രകൃതി വാകതവും ഈ കടലിലും ഓരങ്ങളിലുമാണ്‌. വിഷന്‍ രേഖ ചമച്ചവര്‍ ഇത്തരം കണക്കുകള്‍ ഒന്നുകില്‍ പഠിച്ചില്ല, അല്ലെങ്കില്‍ അതെങ്ങനെ നമുക്ക്‌ പ്രയോജനപ്പെടുത്താം എന്നന്വേഷിച്ചില്ല. ഒരു തരം പൊട്ടക്കുളത്തിലെ തവളകളെ പോലെ കുത്തനെ താഴോട്ടു പോകുന്ന നെല്ലും കപ്പയും വച്ച്‌ കവടി നിരത്തി. അതുകൊ-ണ്ട്‌ മേലുദ്ധരിച്ച കണക്കുകളുടെയും സാധ്യതകളുടെയും പശ്ചാത്തലത്തില്‍ വിഷന്‍ 2030 പൊളിച്ചെഴുതണമെന്ന്‌ ബന്ധപ്പെട്ടവരോട്‌ അഭ്യര്‍ത്ഥിക്കുന്നു. വിമാക്ക്‌ പ്രസിഡന്റ്‌ ഏലിയാസ്‌ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഉബൈദ്‌ സൈഌലാബ്ദീന്‍, പ്രാഫ. ബി.ജയചന്ദ്രന്‍, എസ്‌.ബെന്നി, എന്‍.അപ്പുക്കുട്ടന്‍പിള്ള, കെ. രാമകൃഷ്‌ണപിള്ള, ദീപക്‌ ബെന്നി, വില്‍ഫ്രഡ്‌ കുലാസ്‌, ഡി.പി. ഫെര്‍ണാണ്ടസ്‌, എന്നിവര്‍ സംസാരിച്ചു.
ഉബൈദ്‌ സൈഌലാബ്ദീന്‍, 
കണ്‍വീനര്‍, 
മീഡിയ കമ്മിറ്റി.